യാസർ അറഫാത്ത്
From Wikipedia, the free encyclopedia
പലസ്തീൻ നാഷണൽ അഥോറിറ്റിയുടേയും പി.എൽ.ഒ.യുടെയും ചെയർമാനും പ്രശസ്തനായ ഒരു അറബ് നേതാവുമായിരുന്നു[2] യാസർ അറഫാത്ത് (അറബിക്:ياسر عرفات) എന്ന് പരക്കെ അറിയപ്പെടുന്ന മുഹമ്മദ് അബ്ദുൽ റഹ്മാൻ അബ്ദുൽ റഊഫ് അറഫാത് അൽ-ഖുദ്വ അൽ-ഹുസൈനി(അറബിൿ: محمد عبد الرؤوف عرفات القدوة الحسيني) (24 ആഗസ്റ്റ് 1929–11 നവംബർ 2004). 1959-ൽ അറഫാത്തുതന്നെ രൂപവത്കരിച്ച ഫതഹ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയുടെ തലവനുമായിരുന്നു അദ്ദേഹം[3]. യാസർ അറഫാത്ത് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് പലസ്തീൻ വിമോചനത്തിനായുള്ള ഇസ്രായേലിനെതിരിലുള്ള പോരാട്ടത്തിനു വേണ്ടിയായിരുന്നു. 1988 വരെ അദ്ദേഹം ഇസ്രായേലിന്റെ നിലനില്പ്പിനെ ചോദ്യം ചെയ്തെങ്കിലും പിന്നീട് ഐകരാഷ്ട്രസഭയുടെ 242-ആം പ്രമേയം അംഗീകരിച്ചു.
ياسر العرفات യാസർ അറഫാത്ത് (Yāsir `Arafāt) Kunya: Abu `Ammar 'Abū `Ammār) | |
Portrait of Arafat | |
1st പാലസ്തീനിയൻ നാഷണൽ അതോറിറ്റിയുടെ പ്രസിഡന്റ് | |
പദവിയിൽ 20 ജനുവരി 1996 – 11 നവംബർ 2004 | |
പ്രധാനമന്ത്രി | മഹ്മൂദ് അബ്ബാസ് അഹമ്മദ് ഖുറേ |
---|---|
പിൻഗാമി | റൗഹി ഫത്തഹ് (interim) മഹ്മൂദ് അബ്ബാസ് |
ജനനം | (1929-08-24)24 ഓഗസ്റ്റ് 1929 Cairo, ഈജിപ്റ്റ് |
മരണം | 11 നവംബർ 2004(2004-11-11) (പ്രായം 75) പാരിസ്, ഫ്രാൻസ് |
രാഷ്ട്രീയകക്ഷി | ഫത്താ |
ജീവിതപങ്കാളി | സുഹ അറഫാത്ത് |
മക്കൾ | സൗഹ അറഫാത്ത് |
മതം | ഇസ്ലാം[1] |
ഒപ്പ് |
അറഫാത്തും അദ്ദേഹത്തിന്റെ പാർട്ടിയും പാലസ്തീനു പുറമേ ജോർദ്ദാൻ, ലെബനാൻ, ടുണീഷ്യ പോലുള്ള അറബ് രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഇസ്റായിലിന്റെ കണ്ണിലെ കരടായിരുന്ന അദ്ദേഹത്തെ അറബ് ജനത സ്വതന്ത്ര്യപോരാളിയെന്ന് വിശേഷിപ്പിച്ചു.[4] എന്നാൽ പാശ്ചാത്യർ അദ്ദേഹത്തിൽ ഭീകരത ആരോപിച്ചു.[5] പിന്നീട് അറഫാത്ത് പാലസ്തീൻ ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലുമായി സന്ധിസംഭാഷണങ്ങൾ നടത്തി. 1991-ൽ മാഡ്രിഡിലും, 1993-ൽ ഓസ്ലോവിലും, 2000-ൽ ക്യാമ്പ് ഡേവിഡിലുമാണ് സംഭാഷണങ്ങൾ നടന്നത്. ഇതേ തുടർന്ന് ഇസ്ലാമിസ്റ്റുകളും മറ്റു പലസ്തീൻ സംഘടനകളും അറഫാത്ത് ഇസ്രായേലിനു കീഴടങ്ങുകയാണെന്ന് ആരോപിച്ച് രംഗത്തുവന്നു.ഓസ്ലോ കരാറിനെ തുടർന്ന് ഇറ്റ്സാക് റബീൻ, ഷിമോൺ പെരസ് എന്നിവർക്കൊപ്പം യാസർ അറഫാത്തിനു സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
2002-മുതൽ 2004 വരെ അറഫാത്തിനെ ഇസ്രായേൽ സൈന്യം അദ്ദേഹത്തിന്റെ റമല്ലയിലെ വസതിയിൽ വീട്ടുതടങ്കലിലാക്കുകയും[6],അസുഖ ബാധിതനായ അദ്ദേഹത്തെ പാരീസിൽ കൊണ്ടുപോവുകയും,അവിടെവച്ച് 2004 നവംബർ 11-ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു.അറഫാത്തിനെ ഇസ്രയേൽ തന്ത്രപൂർവ്വം വധിക്കുകയായിരുന്നു എന്ന ഒരാരോപണവും ചിലർ ഉന്നയിക്കുകയുണ്ടായി.[7]. യാസർ അറഫാത്തിന്റെ മരണം കൊലപാതകമായിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് 2012 ജൂലൈ 4 അൽ ജസീറ പുറത്ത് വിട്ടു.[8] സ്വിറ്റ്ലർലാന്റിലെ ശാസ്ത്രജ്ഞാരാണ് പരിശോധനയെ തുടർന്ന് ഇക്കര്യം അൽ ജസീറയോട് വെളിപ്പെടുത്തിയതെന്നും റിപ്പോർട്ടിലുണ്ട്[9]